Tuesday, August 2, 2011

മെഴുകുതിരി

ഉരുകിയൊലിക്കുന്ന മെഴുകുതിരി.
അതിനെ നോക്കി അച്ചന്‍,
"കുടുംബത്തിനായി രാപ്പകലുരുകുന്നു
ഈ മെഴുകുതിരി പോലെ ഞാനും."
വിദ്ധ്യാര്‍ത്തിയായ മകള്‍ പരിഭവപ്പെട്ടു,
"ഞങ്ങളുരുകുന്നു നിത്യം,
രക്ഷിതാക്കള്‍ക്കായി, അദ്ധ്യാപകര്‍ക്കായി,

അവാരുടെ ആശകള്‍ക്കായി."
ഉടന്‍ പ്രവാസി മകന്‍ ഇടപെട്ടു,
"ശരിക്കുമുരുകുന്നവര്‍ പ്രവാസികള്‍,
ചോരനീരാക്കിയവര്‍ വേലചെയ്യുംബോള്‍."
അമ്മയ്ക്കതു രസിച്ചില്ല,
"ആമ്മമാര്‍ ഉരുകുന്നത്ത്രയാരും
ഉരുകുന്നില്ല"ത്ത്രെയെന്ന കാരണം.
സ്ത്രീകളാണു ശെരിക്കും മെഴുകുതിരിയെന്നു
ഫെമിനിസ്റ്റായിപ്പിറന്ന മരുമകള്‍,
"അവള്‍ ഭാര്യയായി, അമ്മയായി
ഏവര്‍ക്കും വെളിച്ചമേകുന്നു,
സ്വയം ഉരുകിയൊലിച്ചുകൊണ്ട്."
ഇതെല്ലാം കേട്ടു മെഴുകുതിരി
ഒന്നു മന്ദഹസിച്ചു, പിന്നെ-
ആര്‍ത്തട്ടഹസിച്ചു ചിരിച്ചു.
എനിട്ടു മെല്ലെ, മെല്ലെ, കെട്ടടങ്ങി.

No comments: